താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
ഓഗസ്റ്റ് പകുതിയോടെ യുപി സർക്കാർ ഖാന്റെ തടങ്കൽ കാലാവധി മൂന്നുമാസം കൂടി നീട്ടിയിരുന്നു. അത് അന്യായമാണെന്നും തന്‍റെ മകനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഖഫീല്‍ ഖാന്റെ ഉമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിച്ചത്.